ഒരു ഗ്രാമത്തിൽ ഒരു കർഷകദമ്പതികൾ
തന്‍റെ കുഞ്ഞിനെയും കൊണ്ട് വയലിൽ വേലക്കുവന്നു. മരത്തണലിൽ കുഞ്ഞിനെ ഉറക്കികടത്തി തങ്ങളുടെ
ജോലിയിൽ വ്യാപൃതരായി.
കുറച്ച് കഴിഞ്ഞപ്പോൾ നിഴലിനു- സ്ഥാനമാറ്റം സംഭവിച്ചതിനാൽ കുഞ്ഞിനുമേൽ
വെയിലടിക്കാൻ തുടങ്ങി. അതിലെ പറന്നുപോകുന്ന ഒരു കൊക്ക് അതു കാണാനിടയായി. സഹതാപം തോന്നിയ
കൊക്ക് മരച്ചില്ലയിൽ ചെന്നിരുന്ന് തന്‍റെ ചിറകുകൾ വിരിച്ച് ആ കൊച്ചുകുഞ്ഞിന് തണൽ
പ്രദാനം ചെയ്യാൻ തുടങ്ങി.
ആ മരത്തിൽ ഒരു കാക്ക കൂടുകെട്ടി മസിക്കുന്നുണ്ടായിരുന്നു. കൊക്കിന്‍റെ ഈ പരോപകാരപ്രദമായ പ്രവര്‍ത്തികൾ കാക്കക്ക്
ഒട്ടും ഇഷ്ട്പ്പെട്ടില്ല. കാക്ക തന്‍റെ കൂട്ടിൽ നിന്നു പറന്ന് ആ പിഞ്ചുകുഞ്ഞിന്‍റെ
മേൽ കാഷ്ടിച്ച് പഴയപോലെ തന്‍റെ കൂട്ടിൽ പോയിരുന്നു.

അസ്വസ്ഥതയോടെ കരയാൻ തുടങ്ങിയ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ചിറകുവിരിച്ചു നില്ക്കുന്ന കൊക്കിനെ കണ്ടു. കൊക്കാണ് കാഷ്ടിച്ചതെന്നു കരുതി കോപാ- കുലനായ പിതാവ് ഒരു കല്ലെടുത്ത് കൊക്കിനു നേരെ എറിഞ്ഞു. തീവ്രഗതിയിൽ കൊക്കിനുനേരെ വന്ന കല്ല് ലക്ഷ്യം തെറ്റി മര- ശിഖരത്തിൽ തട്ടി, ഇതെല്ലാം കണ്ടു രസിക്കുകയായിരുന്ന കാക്കയുടെ കൂട്ടിൽത്തന്നെ വന്നു വീണു. പ്രഹരമേറ്റ കാക്ക തത്ക്ഷണം താഴെ വീണു പിടഞ്ഞു ചത്തു. കൂടെ ആ കാക്കകൂടും കാക്കകുഞ്ഞുങ്ങളും. നിരാലംമ്പരായ ആ കുഞ്ഞുങ്ങൾ മണ്ണിൽ കിടന്നു പിടയാ൯ തുടങ്ങി.
കുറച്ച് കഴിഞ്ഞപ്പോൾ നിഴലിനു- സ്ഥാനമാറ്റം സംഭവിച്ചതിനാൽ കുഞ്ഞിനുമേൽ
വെയിലടിക്കാൻ തുടങ്ങി. അതിലെ പറന്നുപോകുന്ന ഒരു കൊക്ക് അതു കാണാനിടയായി. സഹതാപം തോന്നിയ
കൊക്ക് മരച്ചില്ലയിൽ ചെന്നിരുന്ന് തന്‍റെ ചിറകുകൾ വിരിച്ച് ആ കൊച്ചുകുഞ്ഞിന് തണൽ
പ്രദാനം ചെയ്യാൻ തുടങ്ങി.
ആ മരത്തിൽ ഒരു കാക്ക കൂടുകെട്ടി മസിക്കുന്നുണ്ടായിരുന്നു. കൊക്കിന്‍റെ ഈ പരോപകാരപ്രദമായ പ്രവര്‍ത്തികൾ കാക്കക്ക്
ഒട്ടും ഇഷ്ട്പ്പെട്ടില്ല. കാക്ക തന്‍റെ കൂട്ടിൽ നിന്നു പറന്ന് ആ പിഞ്ചുകുഞ്ഞിന്‍റെ
മേൽ കാഷ്ടിച്ച് പഴയപോലെ തന്‍റെ കൂട്ടിൽ പോയിരുന്നു.
അസ്വസ്ഥതയോടെ കരയാൻ തുടങ്ങിയ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ചിറകുവിരിച്ചു നില്ക്കുന്ന കൊക്കിനെ കണ്ടു. കൊക്കാണ് കാഷ്ടിച്ചതെന്നു കരുതി കോപാ- കുലനായ പിതാവ് ഒരു കല്ലെടുത്ത് കൊക്കിനു നേരെ എറിഞ്ഞു. തീവ്രഗതിയിൽ കൊക്കിനുനേരെ വന്ന കല്ല് ലക്ഷ്യം തെറ്റി മര- ശിഖരത്തിൽ തട്ടി, ഇതെല്ലാം കണ്ടു രസിക്കുകയായിരുന്ന കാക്കയുടെ കൂട്ടിൽത്തന്നെ വന്നു വീണു. പ്രഹരമേറ്റ കാക്ക തത്ക്ഷണം താഴെ വീണു പിടഞ്ഞു ചത്തു. കൂടെ ആ കാക്കകൂടും കാക്കകുഞ്ഞുങ്ങളും. നിരാലംമ്പരായ ആ കുഞ്ഞുങ്ങൾ മണ്ണിൽ കിടന്നു പിടയാ൯ തുടങ്ങി.
ഇതുകണ്ട കൊക്കിനു അതിയായ സഹതാപം തോന്നി.
പക്ഷെ വീണ്ടും ഒരു റിസ്ക് എടുക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാൽ കൊക്ക് വിദൂരതയിലെങ്ങോ
പറന്നകന്നു.
ഗുണപാഠം --- എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ തുടങ്ങുന്നവരെ നിരുത്സാഹപ്പെടുത്താനും
കരിതേച്ചുകാണിക്കാനും തക്കം നോക്കുന്നവരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന
ഈ കാലഘട്ടത്തിൽ നല്ലകാര്യങ്ങൾ ചെയ്യാനുളള സൻമനസ്സുണ്ടായിട്ടും അതിനുതുനിയാത്തവരാണ്
അധികവും.


No comments:
Post a Comment