A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Thursday, November 17, 2016

ചെറുകഥ

നന്മകൾ മരിക്കുമ്പോൾ

     നല്ല കടുത്ത വേനല്‍കാലം.
     ഒരു ഗ്രാമത്തിൽ ഒരു കർഷകദമ്പതികൾ തന്‍റെ കുഞ്ഞിനെയും കൊണ്ട് വയലിൽ വേലക്കുവന്നു. മരത്തണലിൽ കുഞ്ഞിനെ ഉറക്കികടത്തി തങ്ങളുടെ ജോലിയിൽ വ്യാപൃതരായി. 

     കുറച്ച് കഴിഞ്ഞപ്പോൾ നിഴലിനു- സ്ഥാനമാറ്റം സംഭവിച്ചതിനാൽ കുഞ്ഞിനുമേൽ വെയിലടിക്കാൻ തുടങ്ങി. അതിലെ പറന്നുപോകുന്ന ഒരു കൊക്ക് അതു കാണാനിടയായി. സഹതാപം തോന്നിയ കൊക്ക് മരച്ചില്ലയിൽ ചെന്നിരുന്ന് തന്‍റെ ചിറകുകൾ വിരിച്ച് ആ കൊച്ചുകുഞ്ഞിന് തണൽ പ്രദാനം ചെയ്യാൻ തുടങ്ങി. 


     ആ മരത്തിൽ ഒരു കാക്ക കൂടുകെട്ടി മസിക്കുന്നുണ്ടായിരുന്നു. കൊക്കിന്‍റെ ഈ പരോപകാരപ്രദമായ പ്രവര്‍ത്തികൾ കാക്കക്ക് ഒട്ടും ഇഷ്ട്പ്പെട്ടില്ല. കാക്ക തന്‍റെ കൂട്ടിൽ നിന്നു പറന്ന് ആ പിഞ്ചുകുഞ്ഞിന്‍റെ മേൽ കാഷ്ടിച്ച് പഴയപോലെ തന്‍റെ കൂട്ടിൽ പോയിരുന്നു.

     അസ്വസ്ഥതയോടെ കരയാൻ തുടങ്ങിയ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ചിറകുവിരിച്ചു നില്ക്കുന്ന കൊക്കിനെ കണ്ടു. കൊക്കാണ് കാഷ്ടിച്ചതെന്നു കരുതി കോപാ- കുലനായ പിതാവ് ഒരു കല്ലെടുത്ത് കൊക്കിനു നേരെ എറിഞ്ഞു. തീവ്രഗതിയിൽ കൊക്കിനുനേരെ വന്ന കല്ല് ലക്ഷ്യം തെറ്റി മര- ശിഖരത്തിൽ തട്ടി, ഇതെല്ലാം കണ്ടു രസിക്കുകയായിരുന്ന കാക്കയുടെ കൂട്ടിൽത്തന്നെ വന്നു വീണു. പ്രഹരമേറ്റ കാക്ക തത്ക്ഷണം താഴെ വീണു പിടഞ്ഞു ചത്തു. കൂടെ ആ കാക്കകൂടും കാക്കകുഞ്ഞുങ്ങളും. നിരാലംമ്പരായ ആ കുഞ്ഞുങ്ങൾ മണ്ണിൽ കിടന്നു പിടയാ൯ തുടങ്ങി.

     ഇതുകണ്ട കൊക്കിനു അതിയായ സഹതാപം തോന്നി. പക്ഷെ വീണ്ടും ഒരു റിസ്ക് എടുക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാൽ കൊക്ക് വിദൂരതയിലെങ്ങോ പറന്നകന്നു. 

     ഗുണപാഠം --- എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ തുടങ്ങുന്നവരെ നിരുത്സാഹപ്പെടുത്താനും കരിതേച്ചുകാണിക്കാനും തക്കം നോക്കുന്നവരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ലകാര്യങ്ങൾ ചെയ്യാനുളള സൻമനസ്സുണ്ടായിട്ടും അതിനുതുനിയാത്തവരാണ് അധികവും.

No comments:

Post a Comment